പ്രണയം പ്രണയമാണ്. അതിന് അതിര്‍വരമ്പുകളില്ല. രണ്ടുപേര്‍ പ്രണയത്തിനുവേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണം. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്'- പങ്കജ മുണ്ടെ പറഞ്ഞു
'മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാന്‍ സാധിക്കും. ഈ അവസരത്തില്‍ താന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാകണമെന്നില്ല. ഈ വിഷയം കേള്‍ക്കുന്നവര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഊഹിക്കാന്‍ സാധിക്കും. സ്നേഹിക്കുന്നയാള്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നു' - ജോയ്സ്ന കൂട്ടിച്ചേര്‍ത്തു.
അതോടെ കന്യാസ്ത്രീകളടക്കം കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സിപിഎം നേതാവും മുന്‍ എം എല്‍ എയുമായ ജോർജ് എം തോമസ് സംഭവത്തില്‍ ലൗവ് ജിഹാദ് ആരോപിച്ച് രംഗത്തു വരികയും ചെയ്തു. പ്രദേശത്തെ സൌഹാര്‍ദപരമായ സാമൂഹ്യജീവിതത്തിന് മങ്ങലേല്‍പ്പിച്ച പ്രസ്താവനയായിരുന്നു അതെന്നും മുറിവുണക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു.
വിവാഹകാര്യം പാര്‍ട്ടിയെ അറിയിക്കാതിരുന്നത് മനപൂര്‍വ്വമല്ല. സിപിഎം നേതാവ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്ത് നിന്നും സംഭവിച്ചതാണ്. സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. ജോയ്സന സ്വന്തം തീരുമാനപ്രകാരം ഇറങ്ങി വന്നതാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചുവെന്നും ഷെജിന്‍ പറഞ്ഞു.
പാർടി ഇപ്പോൾ ഇതൊരു വ്യക്തിയുടെ നാക്കുപിഴയായി പറഞ്ഞൊഴിയുകയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയമുള്ള വലിയൊരു വിഭാഗം ജനങ്ങൾ പാർടി നേതൃത്വത്തിന്റെ ജീർണമായ രാഷ്ട്രീയ അവസരവാദ നയങ്ങളേക്കാൾ ഉയർന്ന രാഷ്ട്രീയ, സാമൂഹ്യബോധം ഉയർത്തി നടത്തിയ ശക്തമായ എതിർപ്പുകളാണ് ഈ നിലപാടെടുക്കാൻ രാഷ്ട്രീയ
ലൗവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്.
ഇസ്ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്ന ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചരണത്തിനും സാമൂഹ്യ വിഭജനത്തിനുമുള്ള പ്രധാന ആയുധമാണ് ലൗജിഹാദെന്നും സി പി ഐ എം ൻ്റെ പ്രഖ്യാപിത നിലപാടാണ്.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.
ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറയുന്നു.
സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട് ബഹു മാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതൻ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കേസുകളിലുമുള്‍പ്പെട്ടയാളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് അതില്‍ പ്രത്യേക പങ്കില്ല എന്നത് മനസിലാക്കാന്‍ കഴിയുമെന്നും ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നു എന്ന ആശങ്ക വസ്തുതാവിരുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ പ്രണയിച്ചുക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’
പാലാ ബിഷപ്പിന്‍റെ സംഭാഷണം സൗഹൃദ രീതിയില്‍ നിന്നും മാറി. അദ്ദേഹം ഒരു തര്‍ക്കയുദ്ധത്തിനാണ് തിരിതെളിച്ചത്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി. സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചു.
അതോടൊപ്പം, വളരെ പഠിച്ചും, ആലോചിച്ചും ബിഷപ്പ് പറഞ്ഞ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടൊന്നു സംസാരിക്കുകപോലും ചെയ്യാതെ , ലൗവ് ജിഹാദും, നര്‍ക്കോട്ടിക്ക് ജിഹാദുമില്ലെന്ന് പറയാന്‍ തിടുക്കം കാണിച്ച നേതാക്കള്‍ സാമുദായിക വോട്ടിനെ മാത്രാമാണ് ലക്ഷ്യം വെക്കുന്നത്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്
ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്
‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.
എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. ഫാസിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് അജണ്ടയാണ്. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും.
ലവ് ജിഹാദ് നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുളള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ കടമയാണെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം അതിനെതിരാണെന്നുമാരോപിച്ചുളള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിയമത്തെ ന്യായീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഇരുപത്തിയൊന്നുകാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവളുടെ വീട്ടിലാക്കിയിരുന്നു
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയുളള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുളള കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.
ലൗ ജിഹാദ് എന്ന പദം രാജ്യത്തെ സമുദായ ഐക്യം തകര്‍ക്കാന്‍ ബിജെപി സൃഷ്ടിച്ച പദമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനുമുള്ള പൌര സ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കാനാണ് ലൗ ജിഹാദിലൂടെ ബിജെപി ശ്രമിക്കുന്നത്